Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress

പിഎം ശ്രീ വേണം, പിന്മാറ്റമില്ല; ദീപാദാസ് മുൻഷിയെ തള്ളി വി.ഡി.സതീശൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന്  പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പിഎം ശ്രീയിൽനിന്ന് പിന്മാറിയാൽ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട കേന്ദ്രസഹായം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് പറഞ്ഞത്.

പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനവും മുഖ്യമന്ത്രി തള്ളി. സർക്കാരിലുള്ള കെപിസിസി പ്രസിഡന്‍റ് ഉൾപ്പെടെയുള്ള നേതാക്കളുമായി ആവശ്യമായ കൂടിയാലോചനകൾ നടത്താറുണ്ടെന്ന് സതീശൻ വ്യക്തമാക്കി.

അതേസമയം പിഎം ശ്രീ സിപിഎമ്മിന്‍റെ അടിത്തറ തകർത്ത പദ്ധതിയായിരുന്നുവെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ ജോൺസൺ ഏബ്രഹാം അഭിപ്രായപ്പെട്ടു. ജോൺസൺ ഏബ്രഹാമിന്‍റെ നിലപാടിനെ ഷാഫി പറമ്പിൽ, ബെന്നി ബെഹനാൻ, അജയ് തറയിൽ എന്നിവർ പിന്തുണച്ചു.

പിഎം ശ്രീ പദ്ധതിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന ആവശ്യം നേരത്തെ ദീപാദാസ് മുൻഷി ഉന്നയിച്ചിരുന്നു. 

Latest News

Corehub Up